Kerala to implement GSTN

സംസ്ഥാന നികുതി വകുപ്പ്മാര്‍ച്ച് 1മുതല്‍ ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ്സംവിധാനത്തിലേക്ക്

തിരുവനന്തപുരം, ഫെബ്രുവരി 25. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് 2022മാര്‍ച്ച് 1മുതല്‍ ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു.

ജി .എസ് .ടി. എന്‍-ഇല്‍ നിന്ന് ഡാറ്റ സ്വീകരിക്കാന്‍ നിലവില്‍ കേരളം എന്‍ .ഐ .സി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്വെയര്‍ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് ജി .എസ് .ടി. എന്‍ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. ജി.എസ്.ടി നികുതി സംവിധാനം പൂര്‍ണ്ണമായും വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമാണ് പ്രവര്‍ത്തിക്കുന്നത്. നികുതിദായകരുടെരജിസ്‌ട്രേഷന്‍, റിട്ടേണുകള്‍ , റീഫണ്ടുകള്‍ എന്നീ നികുതി സേവനങ്ങള്‍ ജി .എസ് .ടി .എന്‍. കമ്പ്യൂട്ടര്‍ ശൃംഖല വഴിയാണ് നടക്കുന്നത് . 2017 ലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓഹരി ഉടമകളായജി.എസ്.ടി.എന്‍. എന്ന ഐ.ടി സംവിധാനം നിലവില്‍ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായ രജിസ്‌ട്രേഷന്‍ നല്‍കല്‍, റീഫണ്ട് അനുവദിക്കല്‍, അസ്സെസ്സ്‌മെന്റ്, എന്‍ഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി .എസ് .ടി. എന്‍ വഴിയാണ്.

ജി.എസ്.ടി നികുതി സമ്പ്രദായത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നിയമങ്ങളിലും, ചട്ടങ്ങളിലും നിരവധിമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലും വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് ജി.എസ്.ടി.എന്‍ തയ്യാറാക്കിയ ബാക്ക് ഓഫീസ് സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഉചിതം എന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാത്തിലാണ് കേരളം നിലവിലെ ബാക്ക് ഓഫിസ് സംവിധാനത്തില്‍ നിന്ന് ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത് .

സംസ്ഥാന തലത്തില്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെജി.എസ്.ടി നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍ സമയ നഷ്ടം കൂടാതെ തന്നെ ഓഫീസര്‍മാര്‍ക്ക് ലഭ്യമാകും . ഇന്ത്യയില്‍ രണ്ടോ, മൂന്നോ സംസ്ഥാനങ്ങള്‍ ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളും നിലവില്‍ ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഓഫീസര്‍മാരരുടെ മേല്‍നോട്ടത്തിനായി വിപുലമായ എം.ഐ.എസ് സംവിധാനം, ബിസിനസ് ഇന്റെലിജെന്‍സ് ആന്‍ഡ് ഫ്രോഡ് അനലിറ്റിക്‌സ് (ബീഫ) പോലുള്ള അഖിലേന്ത്യ അനാലിറ്റിക് സംവിധാനം എന്നിവയും ജി.എസ്.ടി.എന്‍ ലേക്ക് മാറുന്നത് വഴി സംസ്ഥാനത്തിന് ലഭ്യമാകും.

സംസ്ഥാനത്തിന്റെ തനതായ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ ജി.എസ്.ടി ഡാറ്റയും ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയുംചെയ്യും. ഇതിനാല്‍ സംസ്ഥാനം നേരിട്ട് നടത്തുന്ന ഡാറ്റ അനലിറ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയില്ല. ഇത് നികുതി ഭരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുന്നതോടൊപ്പം നികുതി വര്‍ദ്ധനവ്, നികുതിദായകര്‍ക്ക് തടസ്സമില്ലാത്ത സേവനം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു .

Share this post: